വനിതാ ഗുസ്തി താരങ്ങളെ ചൂഷണം ചെയ്ത ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെ വീണ്ടും കായികരംഗത്തേക്ക് തിരിച്ചെടുത്തിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു
ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ബോഡിയിൽ നിന്ന് ഒഴിവാക്കിയാല്‍ താന്‍ പത്മശ്രീ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ബജ്‌രംഗ് പുനിയ പറഞ്ഞിരുന്നു. എന്നാല്‍ സാക്ഷിയുടെ പ്രതികരണം ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ സഹായികൾക്കും എതിരെ സര്‍ക്കാര്‍ നടപടി എടുക്കാതെ താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ്.
പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് വിഷാദരോഗിയായി. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവും ഉള്ളയാളാണ് പ്രതി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നിങ്ങളെന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ മൗനം പാലിക്കുന്നത്? കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ച വിദേശ വനിതാ താരത്തോട് ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്നല്ലേ നിങ്ങള്‍ പറഞ്ഞത്?
മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ് .
ജന്തര്‍ മന്തറിലുളള ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. അവിടെയുണ്ടായിരുന്ന ദേശീയ പതാകയും പ്രതിഷേധ ബാനറുകളുമുള്‍പ്പെടെ പൊലീസ് നീക്കം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടുളള ഗുസ്തി താരങ്ങളുടെ സമരം പതിനഞ്ചുദിവസം പിന്നിട്ടു. ഇന്നലെ രാത്രി താരങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സമരവേദിയില്‍ പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിച്ച് സമരവേദിയിലെത്തിയ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.
നേരത്തെ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരായിരുന്നു ഉഷയുടെ നിലപാട്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണെന്നുമാണ് പി ടി ഉഷ പറഞ്ഞത്